കുഞ്ഞ് ദീർഘനാളായി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നിട്ടും രക്ഷിക്കാൻ സാധിക്കാതിരുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച.
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമർദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില, സുഹൃത്ത് അഷ്കർ എന്നിവരെ അറസ്റ്റ് ചെയ്തത് പൊലീസ്. പ്രതിയായ അഷ്കർ കുറ്റം സമ്മതിച്ചതായാണ് വിവരം. സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ ശക്തമായി അടിക്കുകയായിരുന്നു എന്നുമാണ് അഷ്കർ പൊലീസിന് നൽകിയ മൊഴി. അടിയേറ്റ ഉടൻ തന്നെ കുഞ്ഞിൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു.
തെളിവെടുപ്പിനായി പ്രതി അഷ്കറിനെ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ അക്രമാസക്തരാകുകയും പ്രതിക്കു നേരേ കയ്യേറ്റ ശ്രമം നടത്തുകയുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതിനാല്‍ പ്രതിയെ രക്ഷപ്പെടുത്തി പൊലീസ് സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു
കുഞ്ഞിൻ്റെ ശരീരത്തിൽ കൊടും ക്രൂരതയുടെ അടയാളങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 51 മുറിവുകളുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും പല നാളുകളായി തുടർച്ചയായി ലഭിച്ച മർദനത്തിൻ്റെ പഴയ പാടുകളാണ്.
കുഞ്ഞിൻ്റെ കൈകാലുകളിലും മുതുകിലും കാൽപാദത്തിൻ്റെ അടിവശത്തും പൊള്ളിച്ച അടയാളങ്ങളുണ്ട്. കൂടാതെ എല്ലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
തലയ്ക്ക് പിന്നിലേറ്റ ശക്തമായ ആഘാതവും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലും പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു



