തിരുവനന്തപുരം/ന്യൂഡൽഹി: 2026 CBSE 12-ാം ക്ലാസ് 20 ലക്ഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പബ്ലിക് ഡൊമൈനിൽ ലീക്കായെന്ന് ഹാക്കറും കോൺഗ്രസും ആരോപിച്ച വിവാദത്തിൽ CBSE ഔദ്യോഗിക മറുപടി നൽകി.
എത്തിക്കൽ ഹാക്കർ നിസർഗ അധികാരി മെയ് 31-ന് വെളിപ്പെടുത്തിയത് CBSE-യുടെ Amazon AWS ബക്കറ്റ് തെറ്റായി കോൺഫിഗർ ചെയ്തതിനാൽ ലോഗിൻ ഇല്ലാതെ 2026-ലെ ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും ആർക്കും ഡൗൺലോഡ് ചെയ്യാമായിരുന്നു എന്നാണ്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇതിനെ “വൻതോതിലുള്ള ഡാറ്റ ലീക്ക്” എന്ന് വിളിച്ച് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ വിമർശിച്ചു.
എന്നാൽ
ലീക്ക് ചെയ്ത ലിങ്ക് യഥാർത്ഥ മൂല്യനിർണയ പോർട്ടൽ അല്ലെന്ന് CBSE വ്യക്തമാക്കി. “http://cbse.onmarks.co.in ഒരു ടെസ്റ്റിംഗ് സൈറ്റ് മാത്രമാണ്. സാമ്പിൾ ഡാറ്റ മാത്രമേ ഉള്ളൂ. യഥാർത്ഥ മാർക്കോ വിദ്യാർത്ഥി ഡാറ്റയോ അവിടെയില്ല”. ലൈവ് മൂല്യനിർണയ പോർട്ടൽ സുരക്ഷിതമാണെന്നും ബ്രീച്ച് ഇല്ലെന്നും ബോർഡ് അവകാശപ്പെട്ടു.
OnMark പോർട്ടലിലെ “തിരിച്ചറിയാവുന്ന വൾണറബിലിറ്റികൾ” പരിഹരിച്ചതായി CBSE അറിയിച്ചു. സർക്കാർ ഏജൻസികളിൽ നിന്നും IIT-കളിൽ നിന്നുമുള്ള സൈബർ സുരക്ഷാ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
CBSE-യുടെ മറുപടി ഹാക്കർ തള്ളി. “സെക്യൂരിറ്റി ടീമിന് മണിക്കൂറുകൾക്ക് മുമ്പ് മെയിൽ ചെയ്തു. മറുപടി കിട്ടിയില്ല. അവർ ഇപ്പോഴും സത്യസന്ധമല്ല” എന്നാണ് നിസർഗ പറഞ്ഞത്.
പരീക്ഷ ഏപ്രിൽ 10-ന് കഴിഞ്ഞതിനാൽ ഇത് ലൈവ് ചോദ്യപേപ്പർ ലീക്കല്ല. സ്റ്റോർ ചെയ്ത ഉത്തരക്കടലാസുകളുടെ സുരക്ഷയെ കുറിച്ചുള്ള തർക്കമാണ്. CBSE ഡാറ്റ സുരക്ഷിതമെന്ന് പറയുമ്പോൾ ഹാക്കർ തെളിവുകൾ പുറത്തുവിടുന്നു. സ്വതന്ത്ര അന്വേഷണത്തിനായാണ് കാത്തിരിപ്പ്.



