തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരും സംഘടനകളും വായ് പൂട്ടിയിരിക്കുന്നു.
പണിയെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം കൊടുക്കുവാന്‍ മടിക്കുന്ന ആശുപത്രി ഉടമകള്‍ക്ക് രോഗികളെ പിഴിയുന്നതില്‍ ഒരു മാനദണ്ടവും ഇല്ലെന്ന് പൌരാവകാശ സംഘടനകള്‍.
ആരോഗ്യ മന്ത്രിയുടെ മൌനം ആരെ സഹായിക്കാനാണെന്ന് പ്രതിപക്ഷ ചോദ്യം
മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലാത്തതിനാൽ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് സംസഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളിലും പ്രവർത്തനം സങ്കീർണമാക്കുന്നു. മാനേജ്‌മെന്റുകളുടെ ഒരു അസോസിയേഷൻ സമരത്തെ വിമർശിക്കുകയും നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സമരം കൂടുതൽ ശക്തമാകുകയാണ്.
മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലാത്തതിനാൽ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെപിഎച്ച്എ) ആരോപിക്കുന്നു. ജോലി ചെയ്യാൻ തയ്യാറുള്ള നഴ്‌സുമാരെ തടസ്സപ്പെടുത്തുകയും രോഗികളെ, പ്രത്യേകിച്ച് കിടപ്പിലായവരെ അവഗണിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അവർ വാദിച്ചു. നഴ്‌സുമാരുടെ അഭാവം മൂലം രോഗികൾക്ക് ശരിയായ ചികിത്സയോ പരിചരണമോ നൽകാൻ കഴിയുന്നില്ലെന്ന് ചില ഡോക്ടർമാർ പോലും പരാതിപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ നിന്ന് അവിടേക്ക് പോകുന്ന രോഗികളുടെ ഭാരം മെഡിക്കൽ കോളേജുകൾക്ക് പോലും വഹിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.



